Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : After Beig

Idukki

ഇടിമിന്നലേറ്റ് ബാലിക മരിച്ചു

തൊടുപുഴ: ഉറവപ്പാറമല സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പിതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂരില്‍നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്‌റിയ (12) ആണ് മരിച്ചത്.

പിതാവ് വി.എം.അഫ്‌സല്‍ (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ്. രാജ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നഫീസത്തുള്‍ മിസ്‌റിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്‌സലിനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി.

വെള്ളിയാഴ്ച വൈകുന്നേരം ആറോടെയോടെയായിരുന്നു സംഭവം. അവധി ആഘോഷിക്കാന്‍ തൊടുപുഴയില്‍ എത്തിയതായിരുന്നു കുടുംബം. തൊടുപുഴയില്‍ നടക്കുന്ന സമ്മര്‍ഫെസ്റ്റ് കാണാനെത്തിയ ഇവര്‍ പിന്നീട് ഉറവപ്പാറ വ്യൂ പോയിന്‍റ് സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

ഉറവപ്പാറ മലയുടെ മുകളില്‍ നിന്നപ്പോള്‍ അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായി. ഇതോടെ വേഗത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേല്‍ക്കുകയായിരുന്നു. അഫ്‌സലും മകളും മിന്നലേറ്റ് വീണു. പരിക്കേറ്റ് വീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന് മിന്നലേറ്റത്.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന നഫീസത്തുള്‍ മിസ്‌റിയയുടെ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കബറടക്കം നടത്തി.

തണ്ടേക്കാട്ട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മൊബൈല്‍ ഷോപ്പ് ഉടമയാണ് പിതാവ് അഫ്‌സല്‍. മാതാവ് റുക്‌സാന. സഹോദരങ്ങള്‍: ഉമ്മു ഹസീബ്, മുഹയുദ്ദീന്‍.

ഉറവപ്പാറ വ്യൂ പോയിന്‍റില്‍ നിന്നുള്ള പ്രകൃതിദൃശ്യം ആസ്വദിക്കാന്‍ ഇപ്പോള്‍ ഒട്ടേറെ പേര്‍ ഇവിടേക്ക് എത്തുന്നുണ്ട്. മലമുകളില്‍ എത്തിയാല്‍ തൊടുപുഴ നഗരവും തൊടുപുഴയാറും വീക്ഷിക്കാന്‍ കഴിയും. കൂടാതെ ഇലവീഴാപൂഞ്ചിറയും നാടുകാണിയും ഉള്‍പ്പെടെയുള്ള മലനിരകള്‍ ആരെയും ആകര്‍ഷിക്കും. കൂടാതെ മലമുകളിലെ ക്ഷേത്രവും ഇവിടുത്തെ പ്രത്യേകതയാണ്. വിനോദസഞ്ചാര മേഖലയെന്ന് അറിയപ്പെട്ടുവരുന്ന സ്ഥലമാണ് ഉറവപ്പാറ.

Latest News

Corehub Up